Thursday 20 December 2012

ഔട്ട്ലോസ് ഇന് ഗോവ

Malayalam Blog Directory





 ഔട്ട്‌ലോസ്   ഇന്‍ ഗോവ 
Text:Madhan
Photos:Rakesh.V.K.&Vinod Vijayan






ഔട്ട്‌ലോസ് ....(outlaws)................ നിയമങ്ങള്‍ തകര്‍ക്കുന്നവര്‍   അഥവാ  തന്തോന്നികള്‍എന്നര്‍ത്ഥം..കലാലയജീവിതത്തില്‍ അളവില്‍ കൂടുതല്‍ നിയമങ്ങള്‍ക്ക് അടിമകളാകേണ്ടിവരുമോ   എന്ന  ആശങ്കയില്‍  ഒരുകൂട്ടം  ചെറുപ്പക്കാര്‍  അവരുടെ  സംഘത്തിന്  ചാര്‍ത്തിയ പേര് .പ്ളാനിംങ്ങ്  ഇല്ലാത്ത യാത്രയുടെ ഹരം നുകരാനുള്ള  അടങ്ങാത്ത ആവേശം,വീണയിടം  വിഷ്ണുലോകമാക്കാനുള്ള  അസാമാന്യകഴിവ് ...തലയൊന്നിന്  പത്തുംപതിനഞ്ചും  ഇരട്ടപേരുകള്‍ ..ഇതൊക്കെയാണ്  ടീം ഔട്ട്ലോസിന്റെ മുഖമുദ്രകള്‍ ...

ഏപ്രില്‍  മാസത്തിലെ ഒരു ചൊവ്വാഴ്ച്ച  പുലര്‍ച്ച നാലുമണിക്കാണ്  ടീം  ഔട്ട്‌ലോസ്  ഗോവയില്‍ ലാന്‍ഡ്‌  ചെയ്യുന്നത് .മഡ്ഗാവ്  റെയില്‍വേ സ്റ്റേഷനില്‍  കാലുകുത്തിയ ഉടനെ  ഈ  ടീമിലെ പലരുടെയും  ഫേസ്ബുക്ക് ,ട്വിറ്റര്‍  സ്റ്റാറ്റസുകള്‍  അപ്ഡേറ്റടായി ..ഗോവയിലെ തങ്ങളുടെ   സാന്നിധ്യം അവര്‍ ലോകത്തെ അറിയിക്കാന്‍ തിരക്കുകൂട്ടി. റെയില്‍വേസ്റ്റേഷനില്‍ നിന്ന്  പുറത്തിറങ്ങിയപ്പോഴേക്കും  ചക്കരക്കട്ടിയില്‍ ഈച്ച  പൊതിയുന്നപോലെ  ഒരുകൂട്ടം ഓട്ടോ  ടാക്സി ഡ്രൈവര്‍മാര്‍  എത്തി .ടീം ഔട്ട്ലോസിലെ  വിലപേശലിന്റെ  തലതൊട്ടപ്പന്മാരെ  നേരിടാന്‍ ആ  ഡ്രൈവര്‍മാര്‍ക്ക് ത്രാണിയില്ലായിരുന്നു.അവര്‍ വന്ന വേഗതയില്‍ സ്കൂട്ടായി.
ബസ്‌സ്റ്റാന്റിലേക്കുള്ള  ദൂരം  നടന്നളക്കാന്‍  തീരുമാനിച്ചു.ഷോട്ട്കട്ടുകള്‍ തേടിപിടിക്കാന്‍  ചില  അഗ്രഗണ്യന്‍മാര്‍  ഉള്ളത്  ടീം ഔട്ടലോസിന്  വലിയൊരു അനുഗ്രഹമായി.നടത്തം അവസാനിച്ചത്  ഒരു ചെറിയ ചായക്കടയിലാണ്.അമ്പലം ചെറുതാണെങ്കിലും  പ്രതിഷ്ഠ  വലുതാണ്....ചായയുടെയും വടാപാവിന്റെയും രുചി അഭേദ്യം തന്നെ.പിന്നെ ഒരു മണിക്കൂര്‍  ബസ്സിനായുള്ള  കാത്തിരിപ്പ് ...അതിനിടയില്‍ ചില്ലറ അലസമായ നടത്തങ്ങള്‍ .കാത്തിരിപ്പിനൊടുവില്‍  പനാജിയിലേക്കുള്ള  ആദ്യത്തെ  ബസ്‌ പ്രത്യക്ഷപ്പെട്ടു.കുണ്ടും കുഴിയും തൊട്ടുതീണ്ടാത്ത വഴിയിലൂടെ ആ ബസ്‌ പതുക്കെ നീങ്ങി.ടീം ഔട്ട്‌ ലോസിന്റെ ഗോവയിലെ ആദ്യത്തെ  പ്രഭാതസവാരി .കാഴ്ച്ചകള്‍ക്ക്  പുതുമയുള്ളതുകൊണ്ട്   കൈയിലെ വാച്ചും,അതിലെ  സൂചികളെക്കുറിച്ചും മറന്ന്‌  പോയി . ബസ്‌ പനാജി സ്റ്റാന്റില്‍ നിര്‍ത്തി ..ഇനി കലാങ്കോട്ടേക്കുള്ള  യാത്രയാണ്...അത് റോക്കറ്റിലാണ്....കുട്ടിബസ്സുകള്‍ സുലഭമായ ഗോവയിലെ  പ്രമുഖ  സ്വകാര്യബസ്സര്‍വ്വീസ്  ആണ്  റോക്കറ്റ്‌  ഗ്രൂപ്പ്‌ ..നമ്മുടെ  കെ.എസ് .ആര്‍.ടി .സി  ബസ്‌  പകുതി മുറിച്ചാല്‍പ്പോലും  ഈ  റോക്കറ്റിനേക്കാള്‍ വലുതായിരിക്കും ..
അധികം വൈകാതെ  റോക്കറ്റ്‌  പുറപ്പെട്ടു ...കലാങ്കോട്  ലക്ഷ്യമാക്കി .റോക്കറ്റ്  എത്തുമ്പോഴേക്കും  വിക്കി അവിടെ പ്രത്യക്ഷപ്പെട്ടിരുന്നു.വിക്കി....ടീം ഔട്ട്‌ ലോസിന്റെ  ഗോവഭായ് .പിന്നെ വിക്കിയുടെ നിര്‍ദേശപ്രകാരം  എല്ലാവരും ലാ മന്നയിലേക്ക് .
"ലാ മന്ന ടൂറിസ്റ്റ്ഹോം"....ടീം ഔട്ട്‌ലോസിന്റെ അടുത്ത രണ്ടുദിവസത്തെ  സങ്കേതം .
പഞ്ചാരടിയും  വായ്‌നോട്ടവും  ഭാഷക്കതീതമായ  കലയാണെന്ന്‍  റിസപ്ഷനിസ്റ്റ്‌  പെണ്‍കുട്ടിക്ക് 
പെട്ടന്നുതന്നെ  മനസ്സിലായിക്കാണും ...അത്രമാത്രം അത്യുത്തമാമായിരുന്നു  ടീം ഔട്ട്‌ലോസിലെ  ചില അംഗങ്ങളുടെ  പ്രകടനം.വൈകാതെ യാത്രാക്ഷീണം തീര്‍ക്കാനായി  ബീച്ചിലേക്ക് ..ബീച്ചിനടുത്തുള്ള  മദ്യഷോപ്പുകളില്‍ കച്ചവടം  പൊടിപ്പൊടിക്കുന്നു..
ബിയറും വൈനും  ബ്രീസറും  പിന്നെ പേരറിയാത്ത ഒരുപാട്  ബ്രാന്‍ഡുകളും ...എല്ലാം സുലഭം 
ബക്കാടിക്ക്  നന്ദി....ബിയറിന്റെയും മറ്റുള്ളവയുടേയും രുചി ഇഷ്ടപ്പെടാത്തവര്‍ക്കുവേണ്ടി  ബ്രീസര്‍ സൃഷ്ടിച്ചതിന് .ബിയറും വൈനും  ബ്രീസറും  കൊക്കകോളയുമൊക്കെ  പലകൈകളിലും പ്രത്യക്ഷപ്പെട്ടു. വൈകാതെത്തന്നെ  ജലകേളികള്‍ക്ക്  തുടക്കമായി ...കടല്‍ ഇളക്കിമറിക്കാന്‍ 
കഷ്ടപ്പെട്ടിരുന്ന  വിദേശിസംഘത്തിനൊപ്പം ഔട്ട്‌ലോസും കൂടി....കുറച്ചുപ്പേര്‍  ഫുട്ബോള്‍ കളിക്കുന്ന കുട്ടിസംഘത്തിനൊപ്പം  തിമര്‍ത്താടി.പിന്നെ വാട്ടര്‍ ഗെയിംസിലേക്ക്‌  ...വാട്ടര്‍ ബൈക്കിംങ്ങ്,ബോട്ടില്‍ കെട്ടിവലിച്ച്  പറത്തുന്ന  പാരച്യുട്ടില്‍  ഒരല്പ്പനേരത്തെ    ആകാശസഞ്ചാരം ..അങ്ങനെ നാലോ  അഞ്ചോ  വികൃതികള്‍ .അവസാനം  മണല്‍പ്പരപ്പില്‍  വെയിലേറ്റ്  വെറുതെയുള്ള കിടപ്പ് ...സായിപ്പിനും  മദാമക്കും  ഫ്രീയായി  ഒരുപാട്  മലയാളം  കമന്റുകള്‍ ..നാലരമണിക്കൂര്‍  കടന്ന്‍  പോയി  എന്ന്  തിരിച്ചറിയാന്‍  വിശപ്പിന്റെ  സൈറന്‍  മുഴങ്ങേണ്ടിവന്നു .ധാബ കോണ്‍സപ്റ്റിന്   പഞ്ചാബി  സഹോദരങ്ങള്‍ക്ക്  നന്ദി ...സര്‍വ്വവിശപ്പും 
ബജറ്റില്‍ ഒതുക്കിനിര്‍ത്തിക്കൊണ്ടുതന്നെ  തീര്‍ത്തു .ഇനി ഒരു മൂന്ന് മണിക്കൂര്‍  വിശ്രമം .വൈകുന്നേരങ്ങളില്‍  ഉണരുന്ന ഗോവയുടെ  പുതുമുഖം  ദര്‍ശിക്കാനായി  ഒരു ചെറിയ കാത്തിരിപ്പ്
ഔട്ട്‌ ലോസിന്റെ ക്യാമറകളില്‍  ഏറ്റവും കൂടുതല്‍ പതിഞ്ഞ മുഖം .....ഔട്ട്‌ ലോസിന്റെ  സ്വന്തം പട്ടര്‍  
ജലകേളികളില്‍ മതിമറന്ന്  നക്കീരനും പി.ആര്‍ .ഒ യും 
ആളൊഴിഞ്ഞ കസേരകള്‍ .....അസ്തമിക്കുന്ന സൂര്യന്‍ 

സൂര്യഭഗവാന്‍ ......നിദ്രയിലേക്ക് 

ബാഗ ബീച്ചിലെ  മനോഹരമായ  ഒരു സൂര്യാസ്തമയദര്‍ശനത്തോട്  കൂടി ആഘോഷങ്ങളുടെ  അടുത്ത  സെക്ഷന്‍  തുടങ്ങി .ബീച്ചില്‍ തിരക്ക്  കൂടുതലാണ് .വാട്ടര്‍ ഗെയിംസെല്ലാം അവസാനിച്ചിരിക്കുന്നു .. . .ബോട്ടുകളും  വാട്ടര്‍ ബൈക്കുകളും  തീരത്തടുക്കുന്നു .വിനോദസഞ്ചാരികള്‍ക്കുപുറമേ  ഗോവവാസികളും  ഇപ്പോള്‍  ബീച്ചിലുണ്ട് .കടലിന്റെ  അങ്ങേയറ്റങ്ങളില്‍ കണ്ണുംനട്ട്  സല്ലപിക്കുന്ന  പ്രണയജോഡികള്‍  സുലഭമായ  കാഴ്ച്ചയാണ്‌ .ബീച്ചിനടുത്തുള്ള  ഹോട്ടലുകളില്‍  കാന്റില്‍ ലൈറ്റ്  ഡിന്നറിനുള്ള  ടേബിളുകള്‍ 
നിരന്നുകഴിഞ്ഞു . ഒരു കൗതുകം കൊണ്ട് ഔട്ട്‌ ലോസിലെ പലരും ആ കലാപരിപ്പാടിയുടെ ചിലവ് 
അന്വേഷിച്ചു..ഹോട്ടലുകളിലെ വിലവിവരപ്പട്ടിക കണ്ടപ്പോള്‍ രണ്ടുവരി  മലയാളം കവിത ഓര്‍മ്മ വന്നു
."വെളിച്ചം ദുഃഖമാണുണ്ണീ,,,
   തമസല്ലോ  സുഖപ്രദം "
ഇനി നഗരപ്രദിക്ഷണത്തിനുള്ള  സമയമാണ്‌ ...നിലാവത്ത്  അഴിച്ചുവിട്ട കോഴികളേപ്പോലെയുള്ള  ഒരു  അലസസഞ്ചാരം ..വഴിവാണിഭങ്ങള്‍  തകിര്‍തിയായി  നടക്കുന്നു.ബുദ്ധപ്രതിമകളും കരകൗശലവസ്തുക്കളും  മുതല്‍  പല ഫ്ലേവറുകളിലുള്ള  സിഗാറും  മദ്യവും വരെ  ഈ  വഴിയോരങ്ങളില്‍ സുലഭമാണ്.ബോയ്ഫ്രണ്ട്സിനൊപ്പം പബിലേക്ക്  കയറാന്‍  നില്‍ക്കുന്ന  സുന്ദരികള്‍  നടത്തത്തിന്റെ  വേഗത കുറയ്ക്കാന്‍ കാരണമായി .ധാബയിലെ  രുചികരമായ  ഭക്ഷണത്തിനുശേഷം റൂമിലേക്കുള്ള നടത്തം  അല്‍പ്പം വിഷമമ്മായിരുന്നു ..പുള്ളിംങ്ങ്  തീരെ കുറവായിരുന്നു .റൂമിലെത്തി കിടക്കകണ്ടതും  ചിലര്‍ വെട്ടിയിട്ട ചക്കപോലെ  അതിലേക്ക്  വീണു.അങ്ങനെ സംഭവബഹുലമായ ഗോവയിലെ 
ആദ്യദിനം അവസാനിച്ചു.
"പൊട്ടാ മദ്യക്കുപ്പികള്‍ കാണാം "ഗോവ തെരുവുകളിലെ  സുലഭമായ കാഴ്ച്ച


 DAY -2
വസ്കോയിലെ ഹൈദ്രാബാദി ബിരിയാണി 
ഔട്ട്‌ ലോസ് @ സെന്റ്‌  ജാസിന്റോസ്  ദ്വീപ്‌ 


തലേദിവസത്തെ  ആഘോഷങ്ങളില്‍ നിന്ന്  കിട്ടിയ ക്ഷീണത്താല്‍  ഔട്ട്‌ലോസ്  അല്‍പ്പം വൈകിയാണ്‌  ഉണര്‍ന്നത് .ഇന്നത്തെ  പ്രധാന പരിപാടി  ബൈക്കിംങ്ങ് ആണ് പത്തുമണിയോടെ  യാത്ര ആരംഭിച്ചു.ആദ്യം വാസ്കോഡഗാമയിലേക്കാണ്‌  യാത്ര .കുണ്ടും കുഴികളുടെയും കാര്യത്തില്‍  ഗോവ റോഡുകള്‍ പരമദരിദ്രമാണ്‌ .ആ ദാരിദ്രം ഔട്ട്‌ലോസ് 
നന്നായി മുതലെടുത്തു.വഴിയരികില്‍ ഗോവ പോലീസിന്റെ  സാമാന്യം നല്ലോരു സ്വീകരണം 
ലഭിച്ചു .ആ സ്വീകരണം ഒഴിവാക്കാന്‍  പറ്റാത്തതുകൊണ്ട് വാസ്കോയിലെത്തുമ്പോള്‍  ഉച്ചയായി
കടലില്‍ നങ്കൂരമിട്ടിരിക്കുന്ന  കുറച്ചു കപ്പലുകള്‍ പോര്‍ട്ടിലെ മഞ്ഞത്തോപ്പിക്കാരായ .തൊഴിലാളികള്‍ ..അതല്ലാതെ  അവിടെ  കാര്യമായി ഒന്നും 
കാണാനില്ലായിരുന്നു.സോണി ആല്‍ഫയില്‍ കുറച്ചു ഫോട്ടോസ്  ശേഖരിച്ചശേഷം  അവിടെനിന്ന്  തിരിച്ചു. വിശപ്പ് മൂര്‍ദ്ധന്യത്തിലെത്തിയപ്പോള്‍ പഞ്ചാബി ധാബയെ സൗകര്യപൂര്‍വ്വം മറന്നു.ആദ്യം ശ്രദയില്‍പ്പെട്ട  ഒരു ചെറിയ ഹോട്ടലില്‍ നിന്ന് ഹൈദ്രാബാദി ബിരിയാണി അകത്താക്കി.തുടര്‍ന്നുള്ള യാത്രയില്‍ സൂചനാബോര്‍ഡുകള്‍ പിന്‍തുടര്‍ന്ന് സെന്റ്‌  ജാസിന്റോസ്  ദ്വീപില്‍  എത്തിചേര്‍ന്നു.മനോഹരമായ ഉദ്യാനം,ഒരു ചെറിയ പള്ളി മുന്‍പില്‍ സുന്ദരമായ പുഴ...ആ വിശാലമായ പള്ളിമുറ്റത്തുവച്ച്  ഔട്ട്‌ലോസിന്റെ സ്വന്തം ജിജിമോനുംഫുബാളുവും ബൈക്ക് റൈഡിങ്ങില്‍ ഹരിശ്രീ കുറിച്ചു.പിന്നീടുള്ള വഴികളിലും 
പോലീസിന്റെ ശല്യം അസഹനീയമായിരുന്നു.ആറുമണിയോടെ  റൂമിലെത്തുമ്പോള്‍  രാത്രി 
പബിലേക്കുള്ള ടിക്കറ്റുമായി  വിക്കി  കാത്തുനില്‍പ്പുണ്ടായിരുന്നു.പബില്‍ ആടാനുള്ള ഒരു  മൂഡിനുവേണ്ടി  ഔട്ട്‌ലോസ്  ഒരു മിനുങ്ങല്‍ പാര്‍ട്ടി  (സംശയിക്കേണ്ട ..മദ്യസേവ തന്നെ )
സംഘടിപ്പിച്ചു.മദ്യം കഴിക്കുന്നവര്‍ക്ക്  മദ്യം....,കോള  കഴിക്കുന്നവര്‍ക്ക്  കോള....
ഇനി രണ്ടും കഴിക്കുന്നവര്‍ക്ക് മിക്സ്‌ ചെയ്ത് കഴിക്കാം.ആരും ആരെയും നിര്‍ബഡിക്കില്ല.
മദ്യത്തിന്റെ മണംകൊണ്ടുമാത്രം കിക്കായ ഫുബാളുവായിരുന്നു ആ പാര്‍ട്ടിയിലെ താരം,
പബ് ....ഔട്ട്‌ലോസിന്  ഒരു പുതിയലോകമായിരുന്നു ...അത്ഭുതങ്ങളുടെ ലോകം.
സംഗീതവും നൃത്തവും ആഘോഷങ്ങളും  നിറഞ്ഞ  ഗോവ ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ച .
നേപ്പാളി,മണിപ്പൂരി സുന്ദരികളുമായുള്ള  മൂന്ന്മണിക്കൂര്‍ ഡാന്‍സിനുശേഷം  ഔട്ട്‌ലോസ്  പബിനോട്  വിടപറഞ്ഞു .
ഫുബാളുവാണ്‌...  താരം 

DAY -3

ഗോവയോട്  വിടപറയണം  എന്ന  ചെറിയ  വിഷമത്തോടുകൂടി   ഔട്ട്‌ലോസ്  മൂന്നാം  ദിവസത്തെ വരവേറ്റു.ഓള്‍ഡ്‌ ഗോവയാണ്  ഇന്നത്തെ ലക്ഷ്യം.സര്‍വ്വലഗേജും പാക് ചെയ്ത്  ല മന്ന ടൂറിസ്റ്റ്ഹോമിനോടും വിക്കിയോടും ഔട്ട്‌ലോസ്  യാത്ര പറഞ്ഞു.ഫ്രാന്‍സിസ് സേവ്യയര്‍പുണ്യവാളന്റെ  പള്ളിയിലേക്കയിരുന്നു ആദ്യസന്ദര്‍ശനം.ഏത്  പുണ്യവാളനെകണ്ടാലും ഔട്ട്‌ലോസിലെ മിക്കവരും ചോദിക്കുന്നത്  ഒരേ കാര്യമായിരിക്കും 
..സപ്ളികള്‍ തീര്‍ക്കുവാനുള്ള എളുപ്പവഴി .വിശദമായ പള്ളി സന്ദര്‍ശനത്തിനുശേഷം  പുണ്യവാളനോട്‌  മുട്ടിപ്പായൊന്ന്  പ്രാര്‍ത്ഥിച്ചു .പിന്നെ പതുക്കെ തൊട്ടടുത്തുള്ള ആര്‍ക്കിയോളജിക്കല്‍ മ്യുസിയത്തിലേക്ക് ..സംഗതി ചരിത്രമായതുകൊണ്ട്  ഔട്ട്‌ ലോസ് 
മ്യുസിയത്തിനകത്തേക്ക്  കയറിയില്ല .പകരം ഉദ്യാനങ്ങളില്‍ ഒരു തകര്‍പ്പന്‍ ഫോട്ടോ സെക്ഷന്‍  നടന്നു...പല വിദേശികളും ഔട്ട്ലോസിന്റെ കൂട്ടുകാരായി.സമയം നാലരയായപ്പോള്‍ ഓള്‍ഡ്‌ ഗോവയില്‍നിന്ന്  മെല്ലെ  വലിഞ്ഞു ..
മഡ്ഗാവില്‍നിന്നും  ഔട്ട്‌ലോസിന് ഒരു സ്പെഷ്യല്‍ ഗിഫ്റ്റ് വങ്ങാനുണ്ടായിരുന്നു ..,,
നിര്‍ഭാഗ്യവശാല്‍  ഈ  യാത്രയില്‍ പങ്കെടുക്കാന്‍ പറ്റാതിരുന്ന ഔട്ട്ലോസിന്റെ സ്വന്തം 
സായിപ്പ് ടോണിക്കുവേണ്ടി.  വൃത്തിയുടെ പര്യായമായ സായിപ്പിന്   ഒരു വെള്ള ഗോവ 
ടീഷര്‍ട്ട് തന്നെ വാങ്ങി..
സായിപ്പും മദാമയും പിന്നെ ഔട്ട്‌ലോസും 
ഔട്ട്‌ ലോസ് @ആര്‍ക്കിയോളജിക്കല്‍ മ്യുസിയം -ഓള്‍ഡ്‌ ഗോവ 

ഗോവയിലെ അവസാനനിമിഷങ്ങള്‍ പകര്‍ത്താന്‍ സോണി ആല്‍ഫ തയ്യാറായി ...
സെല്‍ഫ്  ടൈമര്‍ മോഡില്‍  ഒരു  ഗ്രൂപ്പ്‌  ഫോട്ടോ....
ഭാഗ്യം ആരും കണ്ണടച്ചിട്ടില്ല.......അതെ ...ഫുബാളൂ ,കരു ,സുരേഷ് ,പി.ആര്‍ ഒ ,നക്കീരന്‍ ,പട്ടര്‍ ട്രബന്‍ ,ജിജി ,സുധാകരന്‍ ,പെട്ടി.ജമാല്‍ ,ഷേരു,പൊയ്ക്കാല്‍ ,തുള്ളാക്ക,കുതിര.മദന്‍ ,പോത്തന്‍ ,ചുണ്ടു,അണ്ണന്‍ ......എല്ലാവരുടെയും കണ്ണുകള്‍ തുറന്നിരിക്കുന്നു.ഗോവ വിസ്മയങ്ങള്‍ കണ്ട്  കൊതിതീരാത്ത  കണ്ണുകളുമായി ഔട്ട്‌ലോസ് ഗോവയോട്  യാത്ര പറഞ്ഞു .

 

 

























Tuesday 20 November 2012

ഒരു തടിയന്റെ വേദനകളും ആഗ്രഹങ്ങളും

Malayalam Blog Directory
ഈശ്വരന്‍  ഈ  ഇരുപത്തിമുന്നാം  വയസില്‍  എനിക്ക്  തന്നിട്ടുള്ള  ഉയരം 170 സെ .മീ .ഇന്നലെ ശരീരഭാരം അളന്നപ്പോള്‍  കിട്ടിയ സംഖ്യ  93(93കിലോ ).ശാസ്ത്രീയമായി വിശകലനം ചെയ്‌താല്‍ ഞാന്‍ ഇപ്പോള്‍ ഒരു തടിയനാണ്..വെറും തടിയനല്ല...പൊണ്ണത്തടിയന്‍ ..ഈ  തടി  എപ്പോഴാണ്  എന്റെ ജീവിതത്തിന്റെ ഭാഗമായത്  എന്ന്  എനിക്ക്  കൃത്യമായി  തിട്ടപെടുത്താന്‍  പറ്റുന്നില്ല.ഒന്നറിയാം ... ബാല്യകാലത്ത്‌  ഞാനും മെലിഞ്ഞവനായിരുന്നു ....
ഒരു തടിയനുമുന്പില്‍ ഈശ്വരന്‍ പ്രത്യക്ഷപ്പെട്ടാല്‍ അവന്‍ ആദ്യം ചോദികുന്നത്  ഒരു വരമയിരിക്കും ...മെലിയാനുള്ള  വരം...വെറുതെ ഭംഗിവാക്ക്  പറയുന്നതല്ല....വര്‍ഷങ്ങളായി ഈ തടിയന്‍ കണ്ട  പല  സ്വപ്നങ്ങളിലും പലതവണ ഈശ്വരന്‍  പ്രത്യക്ഷപ്പെട്ടിട്ടുണ്ട് ...അന്നെല്ലാം  ഞാന്‍  ചോദിച്ചത്  ഒരേയൊരു  വരാമായിരുന്നു .....മെലിയാനുള്ള വരം .

സമൂഹം തടിയന്മാര്‍ക്ക് നല്‍കുന്ന  അവഗണനയും പരിഹാസവും കാണുമ്പോള്‍ ...മെലിയാന്‍ വരം തരാത്ത  ഈശ്വരനോട് പലവട്ടം പരിഭവം തോന്നിയിട്ടുണ്ട് .തടിയന്മാരുടെ ഭക്ഷണശൈലിയെ 
സംബന്ധിച്ച  ചില പതിവുചോദ്യങ്ങള്‍  എന്നില്‍ ആശ്ചര്യം ഉണര്‍ത്തിയിട്ടുണ്ട് ..ആദ്യമായി പരിചയപ്പെടുന്ന പലരും  ചോദിക്കാറുണ്ട് .."ചിക്കനും മട്ടനും ബീഫുമൊക്കെ  നല്ല വെട്ടാണല്ലേ..?" എന്ന്.കഴിഞ്ഞ എട്ടുവര്‍ഷമായി  സമ്പൂര്‍ണ്ണ  സസ്യാഹാരിയായ  ഈ തടിയന്  ഈ ചോദ്യത്തിന്റെ ഗുട്ടന്‍സ് എന്താണെന്നു  ഇപ്പോഴും പിടികിട്ടിയിട്ടില്ല..സസ്യാഹാരി  എന്ന്  കേള്‍ക്കുമ്പോള്‍  ചോദ്യം ചോദിക്കുന്നവരുടെ  കണ്ണില്‍ പ്രത്യക്ഷമാകുന്ന ആശ്ചര്യത്തിന്റെ  തിളക്കം വളരെ കൂടുതലാണ്.സമ്പൂര്‍ണ്ണ  സസ്യാഹാരിയായ ആന  തടിച്ചിരിക്കുന്നതും ..സമ്പൂര്‍ണ്ണ മാംസാഹാരിയായ  പുലി മെലിഞ്ഞിരിക്കുന്നതും പ്രകൃതിയുടെ  രൂപകല്പ്പനയിലെ  വൈവിധ്യം!!.ആ വൈവിധ്യം  പ്രകൃതി  മനുഷ്യനിലും  പ്രയോഗിച്ചിരിക്കുന്നു ..മെലിഞ്ഞവര്‍ മാത്രമുള്ള വൈവിധ്യങ്ങളില്ലാത്ത  ഒരു ലോകത്തെ  വൈവിധ്യപൂര്‍ണ്ണമാക്കാന്‍  ഈശ്വരന്‍  തടിയന്മാര്‍ക്ക്  ജന്മം നല്‍കി ...


മെലിയണം  എന്ന ആഗ്രഹം മൂത്ത് ..ഈ തടിയനും പലവട്ടം മെലിയാന്‍ ശ്രമിച്ചിരുന്നു...അല്ല  കുറച്ചൊക്കെ  മെലിഞ്ഞു എന്ന്  തന്നെ  പറയാം.പക്ഷേ ..ആ നാളുകളില്‍ എനിക്ക് നഷ്‌ടമായ 
ലഡുകളും ,ചോക്ലേറ്റുകളും  മറ്റു  മധുരപലഹാരങ്ങളും എല്ലാം  നഷ്ടം തന്നെയല്ലേ ....?!!
മെലിഞ്ഞവന്‍  രണ്ടും മൂന്നും ലഡു ഒറ്റയിരുപ്പിന്  അകത്താക്കുമ്പോള്‍ ....ഒരു തടിയന്‍ ഒരു  ലഡുവിന്റെ  പകുതിപൊട്ടിചച്  വായിലേക്കിടുംപോഴേക്കും  ചുറ്റുമുള്ളവരില്‍  ആരെങ്കിലും  ഒരാള്‍  പറയും ..."മധുരം കഴിക്കണ്ടാട്ടോ ...തടി കൂടും ".

എന്തൊക്കെതന്നെ  പറഞ്ഞാലും  എല്ലാ തടിയന്മാരെപോലെ  ഈ തടിയന്റെയും  ആഗ്രഹം  മെലിയനാണ് ..ലഡുവും ,ചോക്ലേറ്റും ,ബര്‍ഗറും ,ചോറും  പപ്പടവും  അങ്ങനെ  ഒരു മെലിഞ്ഞവന്‍ കഴിക്കുന്ന എല്ലാ  ഭക്ഷണസാധനങ്ങളും  കഴിച്ചുകൊണ്ട്  മെലിയണം ..
ഈശ്വരന്‍  ഈ ഡിമാഡുകള്‍  അംഗീകരിച്ചുകൊണ്ട്  മെലിയാനുള്ള  വരം തരും  എന്ന്  ഈ  തടിയന്‍  ഇപ്പോഴും പ്രതീക്ഷിക്കുന്നു....




Saturday 10 November 2012

ഒരു രാത്രിസഞ്ചാരതിന്റെ ഓര്മ്മകള്



ഒരു രാത്രിസഞ്ചാരത്തിന്റെ ഓര്മ്മകള്
Text:Madhan
Photos:Rakesh.V.K
ഉള്‍വിളി അവനാളൊരു സംഭവം തന്നെ.ഈ രാത്രിസഞ്ചാരത്തിന്റെ തുടക്കം ഒരു ഉള്വിളിയില്‍ നിന്നാണ്..ഒറ്റപാലം അരമന ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുനപോള്‍  വന്ന ഒരു ഉള്‍വിളി.മുന്നാര്‍ പോകണം.കൈയില്‍ കാശും പോവാന്‍ വണ്ടിയും റെഡി ആയതുകൊണ്ട്.രണ്ടു മണികൂരിനുള്ളില്‍ യാത്ര തുടങ്ങി....പാമ്പാടി....പാലക്കാട്‌...പൊള്ളാച്ചി ..ഉദുമല്‍പേട്ട ..മറയൂര്‍ വഴി മുന്നാര്. ഈ രാത്രി സ്വാതന്ത്രത്തിന്റെ രാത്രിയാണ്‌.....ലാബ്‌ റെക്കോര്‍ഡ്‌ ഇല്ല....സീരീസ്‌ ടെസ്റ്റ്‌ ഇല്ല .....അസൈന്‍മെന്റ്  ഇല്ല  അങ്ങനെ ഞങ്ങളെ  ബുദ്ധിമുട്ടിക്കുന്ന ഒന്നും ഇല്ല ... കാര്‍ പാലക്കാടും കടന്ന് പൊള്ളാച്ചി  ലക്ഷ്യമാക്കി  നീങ്ങി
 വഴിയരികില്‍ തമിഴ് ബോര്‍ഡുകള്‍ കണ്ടുതുടങ്ങി ...പൊള്ളാച്ചി തെരുവ് ഇപ്പോള്‍ ശാന്തമാണ്‌ ....പഴനിയിലേക്ക് കാല്‍നടയായി പോകുന്ന കുറെ  തമിഴ് ഭക്തന്മാരെ കണ്ടു.....പോളച്ചി നഗരം പിന്നിട്ടു അരമനികൂര്‍ പോലും കഴിഞ്ഞില്ല ....ഹൈവേ പോലീസ് കൈ കാട്ടി....ഹൈവേ പോലീസിന്റെ നേര്ച്ചപെട്ടിയിലേക്ക്  ഒരു 300 രൂപ  ഇട്ടു  യാത്ര തുടര്‍ന്നു (ഈ നേര്ച്ച ഈ വഴി വരുമ്പോള്‍ ഒഴിവാക്കാന്‍ ഒരല്പം ബുദ്ധിമുട്ടാണ് ) . ഉദുമല്‍പേട്ട  വഴി ചിന്നാര്‍  ചെക്പോസ്റ്റില്‍  എത്തിയപ്പോള്‍ സമയം 5 മണി..ചെക്ക്പോസ്ടിനടുത്തു വാനരസേനയുടെ സാനിധ്യം തരകേടില്ലാത്ത രീതിയില്‍ ഉണ്ടായിരുന്നു....ഇനിയങ്ങോട്ട്  വന്യമൃഗങ്ങളെ പ്രതീക്ഷിക്കാം ...ആനയുടെ സനിധ്യതെപറ്റി ചെക്ക്പോസ്റ്റിലെ അണ്ണാച്ചി  സൂചനകള്‍ നല്‍കിയിരുന്നു ..കാറിലെ സംസാരം കുറഞ്ഞു.....എല്ലാവരും നിരീക്ഷണത്തിലാണ് .... വന്യ മൃഗങ്ങള്‍ എപ്പോള്‍  വേണമെങ്കിലും പ്രത്യക്ഷപ്പെടാം രണ്ടുമണികൂര്‍  നീണ്ട ആ നീരീക്ഷനത്തിന്റെ റിസള്‍ട്ട്‌ .പൂജ്യം  ആയിരുന്നു. മയൂര്‍ ചന്ദനക്കാടുകള്‍ പിന്നിട്ടു  ഞങള്‍ തേയില സാമ്രാജ്യത്തിലേക്ക്  കടന്നു... കുറേനേരത്തെ  ഇരുപ്പിനുശേഷം ...ഒന്ന് നടുനിവര്ത്നായി കാര്‍  വഴിയരികില്‍  നിര്‍ത്തി...സൂര്യഭഗവാന്‍  ഉറക്കം കഴിഞ്ഞു പതുക്കെ പൊന്തിവരുന്നു... മഞ്ഞ് പൂര്‍ണ്ണമായും മറഞ്ഞിട്ടില്ല...അപ്പോഴാണ്  ബാക്ക് സീറ്റില്‍ ഇരിക്കുന്ന  ക്യാമറ കണ്ണില്‍പ്പെട്ടത് ...ഇനി രക്ഷയില്ല...പിന്നീടങ്ങോട്ട് ഒരു അരമണിക്കൂര്‍  അതിനു വിശ്രമം ഇല്ലായിരുന്നു...എല്ലാവരുടെയും മുഖം ആവശ്യത്തില്‍ അധികം  കിട്ടി  എന്ന് തീര്‍ച്ചയാക്കിയശേഷം എല്ലാവരും കാറില്‍ കയറി  യാത്ര തുടര്‍ന്നു ...അരമണിക്കൂര്‍ ഡ്രൈവ് ..ഞങ്ങള്‍ മുന്നാര്‍ എത്തി.ഇനി ഒരു ചെറിയ ബ്രേക്ക്‌. ...മുന്നാരിന്റെ തണുപ്പില്‍  നിന്ന് രക്ഷനേടാന്‍ ചൂടുവെള്ളത്തില്‍ ഒരുകുളി.. അല്‍പ്പം ഇന്ധനം (വയറ്റിലേക്കും ,വണ്ടിയിലെക്കും) നിറയ്ക്കല്‍..മൊബൈല്‍,ക്യാമറ  ചാര്‍ജിംഗ് ....പിന്നെ അല്പം ഫ്രീക്ക് ആവുക ..എല്ലാത്തിനും കൂടി  2 മണിക്കൂര്‍.

രണ്ടു മണിക്കൂര്‍ ദാ എന്നപോലെ പോയി  ..യാത്ര  തുടങ്ങാന്‍ ഒരുമണിക്കൂര്‍ വൈകി..ഇനി യാത്ര പാമ്പാടുംചോല നാഷണല്‍ പാര്‍ക്കിലേക്കാണ്..ഫോറസ്റ്റ് ഓഫീസിനുമുന്പില്‍ കാര്‍ പാര്‍ക്ചെയ്തു ഒരു ഗൈഡിനെ തരപ്പെടുത്തി .അണ്ണാച്ചി  മുന്‍പേ നടന്നു.
നടത്തത്തിനിടയില്‍  അണ്ണാച്ചി അവിടെ കണ്ണാന്‍ സാധ്യതയുള്ള  മൃഗങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടു...പ്രതീക്ഷയുടെ  എവറസ്റ്റില്‍ നിന്ന് വീണ്ടും വീഴാന്‍ ആഗ്രഹ്മില്ലതതുകൊണ്ട്  കാര്യമായെടുത്തില്ല.കുറച്ചുനേരത്തെ നടത്തത്തിനുശേഷം ഞങ്ങള്‍ അതിസുന്ദരമായ ഒരു കൊച്ചുവീടിന് മുന്‍പിലെത്തി.പുല്ലുകള്‍ നിറഞ്ഞ  താഴ്വര മുന്‍പില്‍ ....ബാക്കി നാലുവശവും    കാട്..മുനിപില്‍ കണ്ട താഴ്‌വരയില്‍ വൈകുന്നേരങ്ങളില്‍  കട്ടുപോത്തുക്കള്‍     
 മേയാന്‍ വരുമെന്ന് അണ്ണാച്ചി പറഞ്ഞു .യാത്ര ബജറ്റ് അല്‍പ്പം ദരിദ്രമാനെന്നാലും  ഞങ്ങള്‍ അണ്ണനോട് ആ വീടിന്റെ വാടക തിരക്കി...സാമ്പത്തികം മാച്ച്  ആവത്തതുകൊണ്ട് ആഗ്രഹങ്ങള്‍ എന്ന ഫോല്ടെരിലേക്ക് ഒരു പുതിയ ഫയല്‍ കൂടി സേവ് ചെയ്തു തിരിച്ചു നടന്നു 


കാടിനോട്‌ റ്റാറ്റ പറഞ്ഞു  ഇക്കോപോയിന്റ്‌ലേക്ക്  യാത്ര തുടര്‍ന്നു’വിശപിന്റെ സൈറന്‍  മുഴങ്ങാന്‍ തുടങ്ങിയിരിക്കുന്നു....ഇക്കോപോയിന്റില്‍   ചെന്നിറങ്ങിയ ഉടനെ  കണ്ണില്‍ പെട്ടത് പേരക്ക വില്‍ക്കുന്ന  ഒരു അണ്ണിയെ  ആണ്.ബജറ്റ് ഫുഡ്‌  ആയതുകൊണ്ട് എല്ലാവരും  പേരക്കയില്‍ ഉച്ചഭക്ഷണം ഒതുക്കി. വ്യൂ പോയിന്റ്‌ലേക്ക്  നടക്കുന്ന വഴിയില്‍  ഒരുകൂട്ടം മധ്യവയസ്കര്‍  അവരുടെ  കോളേജ്  ഗെറ്റ് ടുഗേതെര്‍ ആഘോഷിക്കുന്നു...ഞങ്ങളും അവരും പരസ്പരം നോക്കി ...സൗഹൃദത്തിന്റെ രണ്ട് വത്യസ്ത മുഖങ്ങള്‍ ...






ഇളംകാറ്റില്‍  പ്രകൃതി തീര്‍ത്ത  ആ മായാജാലത്തില്‍  കിക്ക്   ആയി  കുറേനേരം  ഇരുന്നു ....ഇതിനിടെ  ക്യാമറ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.ഗ്രഹിണിപിള്ളേര്‍  ചക്കകൂട്ടാന്‍ കണ്ടപോലെ  ഓരോരുത്തരും  (ഞാനടക്കം ) ലെന്‍സിനു മുന്പിലെത്താന്‍  ധൃതി  പിടിച്ചു .ഒന്നര മണിക്കൂറിനുശേഷം മനസ്സില്ലാമനസ്സോടെ ആണെന്ഗ്കിലും അവിടെനിന്ന് തിരിച്ചു.ഇനിയും കുറേ സ്ഥലങ്ങള്‍ കാണാന്‍  ഉള്ളതല്ലേ  എന്നാ ആശ്വാസം മാത്രം.അടുത്ത ലക്‌ഷ്യം തീരുമാനിച്ചിട്ടില്ല .വഴിയോരകാഴ്ചകളില്‍  ഭ്രമിച്ച് കാറിന്റെ സ്പീഡ്  കുറയുന്നുണ്ടായിരുന്നെങ്ങ്കിലും ആര്‍ക്കും അതില്‍ പരിഭവമുണ്ടയിരുനില്ല.വഴിയരിക്കില്‍ നിന്ന്  ചുളുവിലക്ക്  കുറേ കാരറ്റ്  വാങ്ങി.വീണ്ടും ഒരു ബജറ്റ് ഫുഡിങ് ...

 അടുത്ത ലക്ഷ്യത്തെകുറിച്ചുള്ള  ഡിസ്കഷന്‍  നടന്നുകൊണ്ടിരിക്കെ   ഒരു മൊബൈല്‍ ചിലച്ചു ....ഒരു മെസ്സേജ്  ..."All the 7th semester  students  should  submit their fair  record to  the Director Acadamic on  or   before tuesday "  ഇങ്ങനെയുള്ള എസ്എംഎസുകള്‍  ഓരോ സെമെസ്റെരിന്റെ അവസാനവും ഞങ്ങള്‍ക്ക്  കിട്ടാറുണ്ട് .. ജീവിതത്തില്‍ കൃത്യനിഷ്ഠ  കുറവിനെ കുറിച്ച്  കുറ്റബോധം  തോന്നിയ  അപൂര്‍വ്വം ചില നിമിഷങ്ങളില്‍ ഒന്നായിരുന്നു അത്.പോംവഴികള്‍ പലതും ആലോചിച്ചു...ഒന്നും കൃത്യമായി നടക്കും എന്ന് ഉറപ്പില്ല.അങ്ങനെ ആ എസ് എം എസ് ഞങ്ങളുടെ അടുത്ത ലക്‌ഷ്യം തീരുമാനിച്ചു......."പാമ്പാടി (ഹോസ്റ്റല്‍ )".5 .1/2  മണിക്കൂറില്‍  കാര്‍  പാമ്പാടിയില്‍ എത്തി ....ഒരുമണിക്കൂര്‍  കഴിഞ്ഞ് Analog   communication     റെക്കോര്‍ഡ്‌നു മുന്‍പില്‍ ഇരിക്കുമ്പോഴും  മനസ്  ആ രാത്രി സഞ്ചാരത്തിന്റെ  ഓര്‍മകളില്‍  നിന്ന്  മുക്തി നേടാന്‍ ആഗ്രഹിചിരുനില്ല.