Saturday 10 November 2012

ഒരു രാത്രിസഞ്ചാരതിന്റെ ഓര്മ്മകള്



ഒരു രാത്രിസഞ്ചാരത്തിന്റെ ഓര്മ്മകള്
Text:Madhan
Photos:Rakesh.V.K
ഉള്‍വിളി അവനാളൊരു സംഭവം തന്നെ.ഈ രാത്രിസഞ്ചാരത്തിന്റെ തുടക്കം ഒരു ഉള്വിളിയില്‍ നിന്നാണ്..ഒറ്റപാലം അരമന ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുനപോള്‍  വന്ന ഒരു ഉള്‍വിളി.മുന്നാര്‍ പോകണം.കൈയില്‍ കാശും പോവാന്‍ വണ്ടിയും റെഡി ആയതുകൊണ്ട്.രണ്ടു മണികൂരിനുള്ളില്‍ യാത്ര തുടങ്ങി....പാമ്പാടി....പാലക്കാട്‌...പൊള്ളാച്ചി ..ഉദുമല്‍പേട്ട ..മറയൂര്‍ വഴി മുന്നാര്. ഈ രാത്രി സ്വാതന്ത്രത്തിന്റെ രാത്രിയാണ്‌.....ലാബ്‌ റെക്കോര്‍ഡ്‌ ഇല്ല....സീരീസ്‌ ടെസ്റ്റ്‌ ഇല്ല .....അസൈന്‍മെന്റ്  ഇല്ല  അങ്ങനെ ഞങ്ങളെ  ബുദ്ധിമുട്ടിക്കുന്ന ഒന്നും ഇല്ല ... കാര്‍ പാലക്കാടും കടന്ന് പൊള്ളാച്ചി  ലക്ഷ്യമാക്കി  നീങ്ങി
 വഴിയരികില്‍ തമിഴ് ബോര്‍ഡുകള്‍ കണ്ടുതുടങ്ങി ...പൊള്ളാച്ചി തെരുവ് ഇപ്പോള്‍ ശാന്തമാണ്‌ ....പഴനിയിലേക്ക് കാല്‍നടയായി പോകുന്ന കുറെ  തമിഴ് ഭക്തന്മാരെ കണ്ടു.....പോളച്ചി നഗരം പിന്നിട്ടു അരമനികൂര്‍ പോലും കഴിഞ്ഞില്ല ....ഹൈവേ പോലീസ് കൈ കാട്ടി....ഹൈവേ പോലീസിന്റെ നേര്ച്ചപെട്ടിയിലേക്ക്  ഒരു 300 രൂപ  ഇട്ടു  യാത്ര തുടര്‍ന്നു (ഈ നേര്ച്ച ഈ വഴി വരുമ്പോള്‍ ഒഴിവാക്കാന്‍ ഒരല്പം ബുദ്ധിമുട്ടാണ് ) . ഉദുമല്‍പേട്ട  വഴി ചിന്നാര്‍  ചെക്പോസ്റ്റില്‍  എത്തിയപ്പോള്‍ സമയം 5 മണി..ചെക്ക്പോസ്ടിനടുത്തു വാനരസേനയുടെ സാനിധ്യം തരകേടില്ലാത്ത രീതിയില്‍ ഉണ്ടായിരുന്നു....ഇനിയങ്ങോട്ട്  വന്യമൃഗങ്ങളെ പ്രതീക്ഷിക്കാം ...ആനയുടെ സനിധ്യതെപറ്റി ചെക്ക്പോസ്റ്റിലെ അണ്ണാച്ചി  സൂചനകള്‍ നല്‍കിയിരുന്നു ..കാറിലെ സംസാരം കുറഞ്ഞു.....എല്ലാവരും നിരീക്ഷണത്തിലാണ് .... വന്യ മൃഗങ്ങള്‍ എപ്പോള്‍  വേണമെങ്കിലും പ്രത്യക്ഷപ്പെടാം രണ്ടുമണികൂര്‍  നീണ്ട ആ നീരീക്ഷനത്തിന്റെ റിസള്‍ട്ട്‌ .പൂജ്യം  ആയിരുന്നു. മയൂര്‍ ചന്ദനക്കാടുകള്‍ പിന്നിട്ടു  ഞങള്‍ തേയില സാമ്രാജ്യത്തിലേക്ക്  കടന്നു... കുറേനേരത്തെ  ഇരുപ്പിനുശേഷം ...ഒന്ന് നടുനിവര്ത്നായി കാര്‍  വഴിയരികില്‍  നിര്‍ത്തി...സൂര്യഭഗവാന്‍  ഉറക്കം കഴിഞ്ഞു പതുക്കെ പൊന്തിവരുന്നു... മഞ്ഞ് പൂര്‍ണ്ണമായും മറഞ്ഞിട്ടില്ല...അപ്പോഴാണ്  ബാക്ക് സീറ്റില്‍ ഇരിക്കുന്ന  ക്യാമറ കണ്ണില്‍പ്പെട്ടത് ...ഇനി രക്ഷയില്ല...പിന്നീടങ്ങോട്ട് ഒരു അരമണിക്കൂര്‍  അതിനു വിശ്രമം ഇല്ലായിരുന്നു...എല്ലാവരുടെയും മുഖം ആവശ്യത്തില്‍ അധികം  കിട്ടി  എന്ന് തീര്‍ച്ചയാക്കിയശേഷം എല്ലാവരും കാറില്‍ കയറി  യാത്ര തുടര്‍ന്നു ...അരമണിക്കൂര്‍ ഡ്രൈവ് ..ഞങ്ങള്‍ മുന്നാര്‍ എത്തി.ഇനി ഒരു ചെറിയ ബ്രേക്ക്‌. ...മുന്നാരിന്റെ തണുപ്പില്‍  നിന്ന് രക്ഷനേടാന്‍ ചൂടുവെള്ളത്തില്‍ ഒരുകുളി.. അല്‍പ്പം ഇന്ധനം (വയറ്റിലേക്കും ,വണ്ടിയിലെക്കും) നിറയ്ക്കല്‍..മൊബൈല്‍,ക്യാമറ  ചാര്‍ജിംഗ് ....പിന്നെ അല്പം ഫ്രീക്ക് ആവുക ..എല്ലാത്തിനും കൂടി  2 മണിക്കൂര്‍.

രണ്ടു മണിക്കൂര്‍ ദാ എന്നപോലെ പോയി  ..യാത്ര  തുടങ്ങാന്‍ ഒരുമണിക്കൂര്‍ വൈകി..ഇനി യാത്ര പാമ്പാടുംചോല നാഷണല്‍ പാര്‍ക്കിലേക്കാണ്..ഫോറസ്റ്റ് ഓഫീസിനുമുന്പില്‍ കാര്‍ പാര്‍ക്ചെയ്തു ഒരു ഗൈഡിനെ തരപ്പെടുത്തി .അണ്ണാച്ചി  മുന്‍പേ നടന്നു.
നടത്തത്തിനിടയില്‍  അണ്ണാച്ചി അവിടെ കണ്ണാന്‍ സാധ്യതയുള്ള  മൃഗങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടു...പ്രതീക്ഷയുടെ  എവറസ്റ്റില്‍ നിന്ന് വീണ്ടും വീഴാന്‍ ആഗ്രഹ്മില്ലതതുകൊണ്ട്  കാര്യമായെടുത്തില്ല.കുറച്ചുനേരത്തെ നടത്തത്തിനുശേഷം ഞങ്ങള്‍ അതിസുന്ദരമായ ഒരു കൊച്ചുവീടിന് മുന്‍പിലെത്തി.പുല്ലുകള്‍ നിറഞ്ഞ  താഴ്വര മുന്‍പില്‍ ....ബാക്കി നാലുവശവും    കാട്..മുനിപില്‍ കണ്ട താഴ്‌വരയില്‍ വൈകുന്നേരങ്ങളില്‍  കട്ടുപോത്തുക്കള്‍     
 മേയാന്‍ വരുമെന്ന് അണ്ണാച്ചി പറഞ്ഞു .യാത്ര ബജറ്റ് അല്‍പ്പം ദരിദ്രമാനെന്നാലും  ഞങ്ങള്‍ അണ്ണനോട് ആ വീടിന്റെ വാടക തിരക്കി...സാമ്പത്തികം മാച്ച്  ആവത്തതുകൊണ്ട് ആഗ്രഹങ്ങള്‍ എന്ന ഫോല്ടെരിലേക്ക് ഒരു പുതിയ ഫയല്‍ കൂടി സേവ് ചെയ്തു തിരിച്ചു നടന്നു 


കാടിനോട്‌ റ്റാറ്റ പറഞ്ഞു  ഇക്കോപോയിന്റ്‌ലേക്ക്  യാത്ര തുടര്‍ന്നു’വിശപിന്റെ സൈറന്‍  മുഴങ്ങാന്‍ തുടങ്ങിയിരിക്കുന്നു....ഇക്കോപോയിന്റില്‍   ചെന്നിറങ്ങിയ ഉടനെ  കണ്ണില്‍ പെട്ടത് പേരക്ക വില്‍ക്കുന്ന  ഒരു അണ്ണിയെ  ആണ്.ബജറ്റ് ഫുഡ്‌  ആയതുകൊണ്ട് എല്ലാവരും  പേരക്കയില്‍ ഉച്ചഭക്ഷണം ഒതുക്കി. വ്യൂ പോയിന്റ്‌ലേക്ക്  നടക്കുന്ന വഴിയില്‍  ഒരുകൂട്ടം മധ്യവയസ്കര്‍  അവരുടെ  കോളേജ്  ഗെറ്റ് ടുഗേതെര്‍ ആഘോഷിക്കുന്നു...ഞങ്ങളും അവരും പരസ്പരം നോക്കി ...സൗഹൃദത്തിന്റെ രണ്ട് വത്യസ്ത മുഖങ്ങള്‍ ...






ഇളംകാറ്റില്‍  പ്രകൃതി തീര്‍ത്ത  ആ മായാജാലത്തില്‍  കിക്ക്   ആയി  കുറേനേരം  ഇരുന്നു ....ഇതിനിടെ  ക്യാമറ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.ഗ്രഹിണിപിള്ളേര്‍  ചക്കകൂട്ടാന്‍ കണ്ടപോലെ  ഓരോരുത്തരും  (ഞാനടക്കം ) ലെന്‍സിനു മുന്പിലെത്താന്‍  ധൃതി  പിടിച്ചു .ഒന്നര മണിക്കൂറിനുശേഷം മനസ്സില്ലാമനസ്സോടെ ആണെന്ഗ്കിലും അവിടെനിന്ന് തിരിച്ചു.ഇനിയും കുറേ സ്ഥലങ്ങള്‍ കാണാന്‍  ഉള്ളതല്ലേ  എന്നാ ആശ്വാസം മാത്രം.അടുത്ത ലക്‌ഷ്യം തീരുമാനിച്ചിട്ടില്ല .വഴിയോരകാഴ്ചകളില്‍  ഭ്രമിച്ച് കാറിന്റെ സ്പീഡ്  കുറയുന്നുണ്ടായിരുന്നെങ്ങ്കിലും ആര്‍ക്കും അതില്‍ പരിഭവമുണ്ടയിരുനില്ല.വഴിയരിക്കില്‍ നിന്ന്  ചുളുവിലക്ക്  കുറേ കാരറ്റ്  വാങ്ങി.വീണ്ടും ഒരു ബജറ്റ് ഫുഡിങ് ...

 അടുത്ത ലക്ഷ്യത്തെകുറിച്ചുള്ള  ഡിസ്കഷന്‍  നടന്നുകൊണ്ടിരിക്കെ   ഒരു മൊബൈല്‍ ചിലച്ചു ....ഒരു മെസ്സേജ്  ..."All the 7th semester  students  should  submit their fair  record to  the Director Acadamic on  or   before tuesday "  ഇങ്ങനെയുള്ള എസ്എംഎസുകള്‍  ഓരോ സെമെസ്റെരിന്റെ അവസാനവും ഞങ്ങള്‍ക്ക്  കിട്ടാറുണ്ട് .. ജീവിതത്തില്‍ കൃത്യനിഷ്ഠ  കുറവിനെ കുറിച്ച്  കുറ്റബോധം  തോന്നിയ  അപൂര്‍വ്വം ചില നിമിഷങ്ങളില്‍ ഒന്നായിരുന്നു അത്.പോംവഴികള്‍ പലതും ആലോചിച്ചു...ഒന്നും കൃത്യമായി നടക്കും എന്ന് ഉറപ്പില്ല.അങ്ങനെ ആ എസ് എം എസ് ഞങ്ങളുടെ അടുത്ത ലക്‌ഷ്യം തീരുമാനിച്ചു......."പാമ്പാടി (ഹോസ്റ്റല്‍ )".5 .1/2  മണിക്കൂറില്‍  കാര്‍  പാമ്പാടിയില്‍ എത്തി ....ഒരുമണിക്കൂര്‍  കഴിഞ്ഞ് Analog   communication     റെക്കോര്‍ഡ്‌നു മുന്‍പില്‍ ഇരിക്കുമ്പോഴും  മനസ്  ആ രാത്രി സഞ്ചാരത്തിന്റെ  ഓര്‍മകളില്‍  നിന്ന്  മുക്തി നേടാന്‍ ആഗ്രഹിചിരുനില്ല.











 

4 comments:

  1. ഇത് വായിച്ചപ്പോള്‍ ഒരു യാത്ര പോയി വന്ന ഫീല്‍ ഉണ്ട് . മദാ , തകര്‍ത്തു :)

    ReplyDelete
  2. ശരിക്കും നല്ല ഫീല്‍ ഉണ്ട് ..ഇനിയ്യും കുറെ പ്രതീക്ഷികുന്നു

    ReplyDelete